മെൽബൺ: ക്രിക്കറ്റ് പരിശീലനത്തിനിടെ ബോൾ കഴുത്തിൽക്കൊണ്ട് പരിക്കേറ്റ 17 വയസുകാരൻ മരിച്ചു. ചൊവ്വാഴ്ച ഫെർൻട്രീ ഗല്ലിയിൽവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബെൻ ഓസ്റ്റിനാണ് മരിച്ചത്.
ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ബൗളിംഗ് മെഷീനില്‍ നിന്ന് എത്തിയ പന്ത് ബെന്നിന്റെ കഴുത്തിനും തലക്കുമിടക്കുള്ള ഭാഗത്ത് ഇടിക്കുകയായിരുന്നു. ഗുരുതരാമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.
പ്രദേശിക ക്ലബുകളായ ഫെര്‍ട്രി ഗല്ലിയും എയില്‍ഡണ്‍ പാര്‍ക്കും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. ഫെർൻട്രീ ഗല്ലി ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്ന ബെൻ ഓസ്റ്റിൻ.
ബെന്നിന്റെ അച്ഛൻ ജെയ്സാണ് മരണവാർത്ത ലോകത്തെ അറിയിച്ചത്. കൗമാരതാരത്തിന്റെ വിയോഗത്തിൽ ഫെർൻട്രീ ഗല്ലി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
ഫെര്‍ട്രി ഗല്ലി, മള്‍ഗ്രേവ്, എല്‍ഡണ്‍ പാര്‍ക്ക് ക്രിക്കറ്റ് ക്ലബുകളില്‍ സജീവ അംഗമായിരുന്ന ബെന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റായ ഷെഫീൽഡ് ഷീൽഡിനിടെ പന്ത് തലയിൽക്കൊണ്ട് 2014ൽ ഓസ്ട്രേലിയൻ താരം ഫിൽ ഹ്യൂസ് മരിച്ചിരുന്നു.